Sunday, June 30, 2013

താരാട്ട്




കുറെ ഏറേ കാലമായി പാട്ടൊന്നും ഇല്ല.

ഇപ്പോൾ ദാ ലീല റ്റീച്ചറിന്റെ ബ്ലോഗിലെ ഒരു താരാട്ട്. മകൻ വിവാഹം കഴിച്ചു. ഇനി താരാട്ട് ആവശയമാണല്ലൊ എന്നു കരുതി. ഇത് ഞാൻ പാടീയാൽ, ഉണ്ടാകുന്ന കൊച്ച് ഓടും പക്ഷെ എന്നു വച്ച് പാടാതിരീക്കാൻ പറ്റില്ലല്ലൊ.

ഇതിന്റെ തുടക്കത്തിൽ ഇട്ട മ്യൂസിക് മഹേശിന്റെ വക. അതു കേട്ടാൽ തന്നെ അറിയാം അല്ലെ . അത് കഴിഞ്ഞ് ഉള്ള ബഹളം എന്റെ വഹ.

എന്റെ ശബ്ദം പുറമെ കേൾപ്പിക്കണ്ടാ എന്നു കരുതി.

റ്റീച്ചറിന്റെ  മകൾ ഇതു പാടും അപ്പോൾ പാട്ടായി കേൾക്കാം ഇപ്പൊ ദാ ഈണം മാത്രം

http://leelachandran.blogspot.in/2012/11/blog-post.html



രാരോരാരീരം..രാരിരാരോ
രാരീരംരാരീരം..രാരിരാരോ

കണ്ണാ കണ്ണാ നീയുറങ്ങ് ,എന്റെ
കണ്മണിക്കുഞ്ഞേ നീയുറങ്ങ്
കണ്ണേപൊന്നേനീയുറങ്ങ്
കണ്ണും പൂട്ടി ചായുറങ്ങ്.
              രാരോരാരീരം..രാരിരാരോ
               രാരീരംരാരീരം..രാരിരാരോ

അമ്മിഞ്ഞപ്പാലൂറും നിൻ ചൊടിയിൽ
മന്ദസ്മിതവുമായ് നീയുറങ്ങ്
കണ്ണിമ പൂട്ടാതെ കാവലാളായ്
അച്ഛനുമമ്മയുമരികിലുണ്ട്..
              രാരോരാരീരം..രാരിരാരോ
               രാരീരംരാരീരം..രാരിരാരോ

പൊന്നിൻ കിനാവുകൾ കണ്ടീടുവാൻ
പൊന്നുഷസന്ധ്യകൾ കണ്ടുണരാൻ
പാലൊളി തൂകും നിലാവു പോലെ
പാതി മിഴി പൂട്ടി നീയുറങ്ങ്..
              രാരോരാരീരം..രാരിരാരോ
               രാരീരംരാരീരം..രാരിരാരോ

Saturday, March 2, 2013

കാളിന്ദിപുളിനങ്ങളില്‍

ഈ പാട്ട്‌ 1974-75 കാലങ്ങളില്‍ ഒരിക്കല്‍ കോഴിക്കോട്‌ ആകാശവാണിയില്‍പ്രക്ഷേപണം ചെയ്തതാണ്‌.

രചന ശ്രീ പറത്തുള്ളി രവീന്ദ്രന്‍ (ആണെന്നെന്റെ ഓര്‍മ്മ)
സംഗീതം ഡോ രാധാകൃഷ്ണന്‍ (മലപ്പുറം)
ആലാപനം ഡോ നളിനി.

അന്നുപകരണങ്ങള്‍ കൈകാര്യം ചെയ്തവരും ഇതിന്റെ ഉല്‍പത്തി ചരിത്രവും എല്ലാം ഇവിടെ വായിക്കാം.

പാട്ടിന്റെ മുഴുവന്‍ വരികളും ഓര്‍മ്മവരുന്നില്ല. അതിനാല്‍ ചരണം ആദ്യചരണത്തിന്റെ ഒന്നും രണ്ടും വരികളും രണ്ടാമത്തെ ചരണത്തിന്റെ മൂന്നും നാലും വരികളും ചേര്‍ത്തങ്ങു പാടിയെന്നെ ഉള്ളു. അതുകൊണ്ടു വരുന്ന അര്‍ത്ഥവൈകല്യം ക്ഷമിക്കുമെന്നു കരുതട്ടെ. അതില്‍ തന്നെ ഒരു വാക്കില്‍ സംശയവും ഉണ്ട്‌.അത്ര സുന്ദരമായ വരികള്‍ക്കിടയില്‍ ഞാനെന്തെങ്കിലും എഴുതിച്ചേര്‍ത്താല്‍ അത്‌ അതിലും വൃത്തികേടായേക്കും എന്നു തോന്നിയതു കൊണ്ട്‌ അതിനു മുതിര്‍ന്നില്ല.
അപ്പോള്‍ കേട്ടു നോക്കുമല്ലൊ

Sunday, February 26, 2012

ഒരു ശിലായുഗകവിയുടെ ഡയറിയിൽ നിന്ന്



പഥികന്‍ ശിലായുഗ കവിത എഴുതിയതു കണ്ടപ്പോള്‍ ഒരാഗ്രഹം ഒരു ശിലായുഗഗായകനാകാന്‍.

അതു ദാ ഇങ്ങനെ ഒപ്പിച്ചു.


അണ്ണാക്കു വലിച്ചു കീറിയുള്ള പാട്ടായതു കൊണ്ട്‌ മുഴുവനാക്കാന്‍ ധൈര്യം വന്നില്ല.

ആദ്യം അതു മറ്റൊരു രീതിയില്‍ ഈണം ചെയ്തു അത്‌ ഇതിലൊക്കെ വളരെ കുളം ആയതു കൊണ്ട്‌ പുറത്തു കാണിക്കുന്നില്ല ഹ ഹ ഹ :)

വരികള്‍ ഇപ്രകാരം
നിലാവിനെ സ്നേഹിച്ച പെൺകൊടി നീ
നിശയുടെ മാറിലെ ശാരിക നീ
ജീവന്റെജീവനിലൂട്ടി വളർത്തിയൊ-
രോമൽക്കിനാവിലെ നായിക നീ
എന്റെ ഓമൽകിനാവിലെ നായിക നീ
(നിലാവിനെ സ്നേഹിച്ച ...) - 1




എന്റെ പാഴ്ജീവനിൽ തേനും വയമ്പുമായ്
നിന്റെയീ സ്നേഹം വിതുമ്പെ ,
വിണ്ണിലെ ഗന്ധർവ്വകിന്നരർ കൺചിമ്മി
എന്നിലസൂയാർത്തരാകെ ,
ഒരു മാത്ര കൂടിയാ മധുരമാം നൊമ്പര
മോർത്തു ഞൻ ധന്യനാകട്ടെ ..
എന്റെ കിനാക്കളിൽ ഞാനലിയട്ടെ
(നിലാവിനെ സ്നേഹിച്ച ...) - 1

Sunday, February 12, 2012

ഒരു സ്വപ്നത്തിൽ ഒറ്റയ്ക്കിരുന്നു

അങ്ങനെ അവസാനം മറ്റൊരു വഴി തുറന്നു. വെബ് ക്യാം അല്ലതെ മൈക് ഉപയോഗിച്ചു തന്നെ പാടാനുള്ള വഴി ഒപ്പിച്ചു എന്ന്
 
അതുകൊണ്ട് ഒരു സ്വപ്നവീഥിയിൽ ഒറ്റയ്ക്ക് ഒന്നുകൂടി നിന്നു.

ഇതിൽ കുറെ ബഹളങ്ങളും ഒക്കെ കൂട്ടിച്ചേർത്തിട്ടുണ്ട്.

നേരം വെളുത്തപ്പോൾ ഇരുന്ന ഇരിപ്പാ ഇനി പോയി പല്ലു തേക്കട്ടെ

അപ്പോഴേക്കും നിങ്ങൾ കേട്ടോളൂ



വി ഏ ചേട്ടന്റെ ബ്ലോഗിൽ രണ്ടു കവിതകൾകിടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി. 
അതൊന്നു പാടാൻ ശ്രമിക്കാം എന്നു വിചാരിച്ച് മൈക്ക്  കുത്തിയതും അതിന്റെ അറ്റം ഒടിഞ്ഞ് സോകറ്റിനുള്ളിൽ കുടുങ്ങി.

അങ്ങനെ കഥ എഴുതിയാൽ അമളിക്കഥകളുടെ കൂട്ടത്തിൽ ഇനി കുറെ എണ്ണം കൂടി വരും. അതവിടെ എഴുതാം

അതാ മൂന്നാലു മാസം നിങ്ങൾക്കൊന്നും ശല്യമില്ലാതിരുന്നത്. 

ഇതിപ്പൊ എന്റെ വെബ് കാമിനകത്തെ മൈക് ഉപയോഗിച്ചാണ് പ്രയോഗം. (ഇനിയും ഉണ്ട് അപ്പൊ ഇതുപോലത്തെ വേലകൾ :)

അപ്പൊ അതിലെ ഒരു സ്വപ്നത്തിൽ ഒറ്റയ്ക്കിരുന്നു എന്ന ഗാനം യാതൊരു അകമ്പടിയും കൂടാതെ-  ഇനി ഉപയോഗിക്കേണ്ട വാക്ക് ശരിയല്ല എന്നറിയാം എന്നാലും പറയുമ്പൊ ഒരു ഇതൊക്കെ വേണ്ടായൊ  അപ്പൊ "പാടി".

ഇതിനു മുൻപൊരെണ്ണം അകമ്പടിയും ഒക്കെ ചേർത്തു ഉണ്ടാക്കിയിട്ടു ഇവിടെ പുരോഗമിച്ചു കൊണ്ടിരുന്നപ്പോള് ചോദിക്കാതെ തന്നെ ഭൈമി സപ്രിറ്റികറ്റ് തന്നു "കാളമൂത്രം പോലെ ഉണ്ട്" എന്ന്.

അതു കൊണ്ട് ഇതു നല്ല റാ ആയി വിളമ്പുന്നു

Wednesday, September 21, 2011

മോഹനരാഗതരംഗങ്ങളില്‍ - ഒരിക്കല്‍ കൂടി



ഗീതഗീതികളില്‍ വന്ന "മോഹനരാഗതരംഗങ്ങളില്‍" എന്ന ഗാനം


ഗീത റ്റീച്ചര്‍ എഴുതിയ പോസ്റ്റ്‌ ഇപ്പോള്‍ കാണാനില്ല ആ ലിങ്കില്‍ ക്ലിക്കിയാല്‍ കിട്ടുന്നും ഇല്ല. എവിടെ പോയൊ ആവോ?


അവര്‍ അന്ന് ഈ പാട്ടിനിട്ട കമന്റുകള്‍ ദാ ഈ പടങ്ങളില്‍ കാണാം

Friday, September 9, 2011

വ്രീളാവിവശയായ്‌ വന്ന മലയാള കവിത

വ്രീളാവിവശയായ്‌ അരികില്‍ വന്ന മലയാള കവിത

ശ്രീ സി എം ജനാര്‍ദ്ദനന്‍ മാഷ്‌ എഴുതി ജനവാതില്‍ എന്ന അദ്ദേഹത്തിന്റെ ബ്ലോഗില്‍ വന്ന കവിത.

ഓണത്തിനിടയില്‍ പൂട്ടു കച്ചവടം എന്നു പറയില്ലെ അതുപോലെ ഇന്ന് അവധി എടുത്തിരുന്നപ്പോള്‍ തോന്നിയ ഒരു വികൃതി മറ്റു തെരക്കൊന്നും ഇല്ലെങ്കില്‍ ഇതും ഒന്നു കേള്‍ക്കൂ. അഭിപ്രായം പറയാന്‍ പറയുന്നില്ല വല്ല തെറിയും കേള്‍ക്കേണ്ടി വന്നാലൊ അല്ലെ?
:)